Month: ഏപ്രിൽ 2024

ദൈവം എന്റെ സഹായി

എന്റെ സുഹൃത്ത് റാലി തന്റെ എൺപത്തിയഞ്ചാം ജന്മദിനത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു! മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹവുമായുള്ള എന്റെ ആദ്യ സംഭാഷണം മുതൽ, അദ്ദേഹം പ്രചോദനത്തിന്റെ ഉറവിടമാണ്. ജോലിയിൽനിന്നു വിരമിച്ചതിനു ശേഷം, അദ്ദേഹം ഒരു പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കി, മറ്റൊരു ശുശ്രൂഷാ സംരംഭം ആരംഭിച്ചുവെന്ന് അദ്ദേഹം അടുത്തിടെ പരാമർശിച്ചപ്പോൾ എനിക്ക് കൗതുകം തോന്നി, പക്ഷേ അതെന്നെ അതിശയിപ്പിച്ചില്ല.

എൺപത്തിയഞ്ചാം വയസ്സിൽ, ബൈബിളിലെ കാലേബും ജോലി നിർത്താൻ തയ്യാറായില്ല. ദൈവത്തിലുള്ള അവന്റെ വിശ്വാസവും ഭക്തിയും ദശാബ്ദങ്ങൾ നീണ്ട മരുഭൂമിയാത്ര തരണം ചെയ്യുവാനും യിസ്രായേലിന് ദൈവം വാഗ്ദത്തം ചെയ്ത അവകാശം സുരക്ഷിതമാക്കാനുള്ള യുദ്ധങ്ങൾ നയിക്കാനും അവനെ ശക്തിപ്പെടുത്തി. അവൻ പറഞ്ഞു: “മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു’’ (യോശുവ 14:11). അവൻ എങ്ങനെ അതു സാധിക്കും? “യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും’’ (വാക്യം 12) എന്ന് കാലേബ് പ്രഖ്യാപിച്ചു.

പ്രായം, ജീവിത ഘട്ടങ്ങൾ, സാഹചര്യങ്ങൾ എന്നിവ പരിഗണിക്കാതെ തന്നെ, പൂർണ്ണഹൃദയത്തോടെ തന്നെ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം സഹായിക്കും. നമ്മെ സഹായിക്കുന്ന നമ്മുടെ രക്ഷകനായ യേശുവിലുടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി. ക്രിസ്തുവിൽ നാം കാണുന്ന കാര്യങ്ങളിലൂടെ സുവിശേഷങ്ങൾ ദൈവത്തിലുള്ള വിശ്വാസം നമ്മിൽ പ്രചോദിപ്പിക്കുന്നു. സഹായത്തിനായി തന്നിലേക്ക് നോക്കുന്ന എല്ലാവരോടും ദൈവത്തിന്റെ കരുതലും അനുകമ്പയും അവൻ പ്രകടമാക്കി. എബ്രായ എഴുത്തുകാരൻ അംഗീകരിച്ചതുപോലെ, ''കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല'' (എബ്രായർ 13:6). ചെറുപ്പക്കാരനോ വൃദ്ധനോ, ബലഹീനനോ ശക്തനോ, ബന്ധിതനോ സ്വതന്ത്രനോ, ഓട്ടക്കാരനോ മുടന്തനോ ആരായിരുന്നാലും ഇന്ന് അവന്റെ സഹായം ചോദിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നതെന്താണ്?

ഈ മാതൃദിനത്തിൽ എല്ലാ സ്ത്രീകളോടുമുള്ള ആഹ്വാനം

 

മാതൃദിനത്തിൽ എനിക്ക് നന്ദിപൂർവ്വം സ്മരിക്കാൻ പല കാര്യങ്ങളുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് കുഞ്ഞുങ്ങളുണ്ട്, എൻ്റെ സവിശേഷ നന്മക്കായി എന്തെങ്കിലും ഒക്കെ എപ്പോഴും ചെയ്യുന്ന ഒരു ഭർത്താവുണ്ട്. ഇതല്ലാതെ ഇനി അധികമൊന്നും എനിക്ക് ആഗ്രഹിക്കേണ്ടതുപോലുമില്ല.

എങ്കിലും എൻ്റെ വ്യക്തിപരമായ വേദനകളും മറ്റുള്ളവരുടെ പ്രയാസങ്ങളും എന്നെ പഠിപ്പിച്ച ഒരു കാര്യമുണ്ട്; ഒരു അമ്മ എന്ന യാഥാർത്ഥ്യത്തെ നാമനേകരും വർഷം തോറും ആഘോഷിക്കുമ്പോഴും മാതൃദിനത്തെ വേദനയോടെ മാത്രം സമീപിക്കുന്ന മറ്റ് അനേകരും ഉണ്ട് എന്നത്.

പ്രയാസങ്ങളിലൂടെ സഞ്ചരിച്ച എൻ്റെ ഒരു പ്രിയ സുഹൃത്ത് ഷെറിലിൻ്റെ ജീവിതം ഉദാഹരണമാണ്. മുതിർന്നപ്പോൾ ഞങ്ങൾ…

ക്രിസ്തുവിലുള്ള ഏകീകൃത വൈവിധ്യം

“സർവ്വീസ് ആൻഡ് സ്‌പെക്ട്രം’’ എന്ന തന്റെ ലേഖനത്തിൽ പ്രൊഫസർ ഡാനിയൽ ബോമാൻ ജൂനിയർ, തന്റെ സഭയെ ഒരു ഓട്ടിസം ബാധിച്ച വ്യക്തിയെ ശുശ്രൂഷിക്കുന്ന അതേ രീതിയിൽ സേവിക്കേണ്ടതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹം വിശദീകരിക്കുന്നു, ''ഓട്ടിസം ബാധിച്ച ആളുകൾ ഓരോ തവണയും ഒരു പുതിയ പാത കണ്ടെത്തി മുന്നോട്ട് പോകേണ്ടതുണ്ട്, മാനസികവും വൈകാരികവും ശാരീരികവുമായ ഊർജ്ജവും ഒറ്റയ്ക്ക് / റീചാർജ് ചെയ്യുന്ന സമയവും സെൻസറി ഇൻപുട്ടുകളും കംഫർട്ട് ലെവലും ദിവസത്തിന്റെ സമയവും കണക്കിലെടുക്കേണ്ട ഒരു അതുല്യമായ പാത . . . നാം ഒഴിവാക്കപ്പെടുന്നതിനു പകരം നമ്മുടെ കഴിവുകൾക്കനുസൃതമായി വിലമതിക്കപ്പെടുന്നുണ്ടോ ഇല്ലയോ, നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുവോ കൂടാതെ അതിലധികവും അവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അനേകരെ സംബന്ധിച്ച്, അത്തരം തീരുമാനങ്ങൾ, ആളുകളുടെ സമയവും ഊർജവും പുനഃക്രമീകരിക്കുമ്പോൾ, അവരുടെ പ്രവൃത്തികളെ ഇല്ലാതാക്കുകയില്ല. അതേസമയം ആ തീരുമാനങ്ങൾ എന്റെ പ്രവൃത്തികളെ ഇല്ലാതാക്കും.''

1 കൊരിന്ത്യർ 12-ൽ പൗലൊസ് വിവരിക്കുന്ന പാരസ്പര്യം ഒരു പരിഹാരമാകുമെന്ന് ബോമാൻ വിശ്വസിക്കുന്നു. അവിടെ, 4-6 വാക്യങ്ങളിൽ, ദൈവം തന്റെ ജനത്തിൽ ഓരോരുത്തർക്കും “പൊതുപ്രയോജനത്തിനായി’’ അതുല്യമായ വരങ്ങൾ സമ്മാനിച്ചതായി പൗലൊസ് വിവരിക്കുന്നു (വാ. 7). ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ “അനിവാര്യമായ’’ അവയവമാണ് (വാക്യം 22). ഓരോ വ്യക്തിയുടെയും അതുല്യവും ദൈവദത്തവുമായ വരങ്ങളെ സഭകൾ മനസ്സിലാക്കുമ്പോൾ, എല്ലാവരും ഒരേ രീതിയിൽ സഹായിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനുപകരം, അവരുടെ വരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സേവിക്കാൻ അവർക്ക് തങ്ങളുടെ അംഗങ്ങളെ പിന്തുണയ്ക്കാൻ കഴിയും.

ഈ രീതിയിൽ, ഓരോ വ്യക്തിക്കും അഭിവൃദ്ധിയും സമ്പൂർണ്ണതയും കണ്ടെത്താനും ക്രിസ്തുവിന്റെ ശരീരത്തിൽ അവരുടെ മൂല്യവത്തായ സ്ഥാനത്ത് സുരക്ഷിതരായിരിക്കാനും കഴിയും (വാ. 26).

യേശു - യഥാർത്ഥ സമാധാനസ്ഥാപകൻ

1862 ഡിസംബർ 30-ന് അമേരിക്കൻ ആഭ്യന്തരയുദ്ധം രൂക്ഷമായി. എതിർസൈന്യങ്ങൾ ഒരു നദിയുടെ ഇരുവശങ്ങളിലുമായി 640 മീറ്റർ അകലത്തിൽ നിലയുറപ്പിച്ചു. തീക്കുണ്ഠത്തിനു ചുറ്റും ഇരുന്നു തീകായുമ്പോൾ, ഒരു വശത്തുള്ള പട്ടാളക്കാർ അവരുടെ വയലിനുകളും ഹാർമോണിക്കകളും എടുത്ത് “യാങ്കി ഡൂഡിൽ’’ എന്ന് വിളിക്കുന്ന ട്യൂൺ മീട്ടാൻ തുടങ്ങി. മറുപടിയായി, മറുവശത്തുള്ള സൈനികർ “ഡിക്‌സി’’ എന്ന ട്യൂൺ വായിച്ചു. അതിശയകരമെന്നു പറയട്ടെ, ഇരുപക്ഷവും ഒരുമിച്ചുചേർന്ന് ഒരു സമാപന ട്യൂൺ വായിച്ചു: “ഹോം, സ്വീറ്റ് ഹോം.’’ പരസ്പരം നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ശത്രുക്കൾ രാത്രിയിൽ പങ്കിട്ട സംഗീതം, സങ്കൽപ്പിക്കാനാവാത്ത സമാധാനത്തിന്റെ വെളിച്ചം വിതറി. എന്നിരുന്നാലും, സംഗീത ഐക്യം ഹ്രസ്വമായിരുന്നു. പിറ്റേന്ന് രാവിലെ, അവർ തങ്ങളുടെ സംഗീതോപകരണങ്ങൾ താഴെവെച്ച് റൈഫിളുകൾ എടുത്തു, 24,645 സൈനികർ മരിച്ചു.

സമാധാനം സൃഷ്ടിക്കാനുള്ള നമ്മുടെ മാനുഷികശ്രമങ്ങൾ അനിവാര്യമായും ദുർബലമാണ്. ശത്രുത ഒരിടത്ത് അവസാനിക്കുന്നത്, മറ്റൊരിടത്ത് കത്തിപ്പടരാൻ മാത്രമാണ്. ഒരു ബന്ധുത്വപരമായ തർക്കം ഒത്തുതീർപ്പിലെത്തുന്നു, മാസങ്ങൾക്ക് ശേഷം വീണ്ടും കത്തിപ്പടരുന്നു. ദൈവമാണ് നമ്മുടെ ഏക ആശ്രയയോഗ്യനായ സമാധാനദാതാവ് എന്ന് തിരുവെഴുത്തു പറയുന്നു. യേശു അത് വ്യക്തമായി പറഞ്ഞു, ''നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു'' (16:33). യേശുവിൽ നമുക്ക് സമാധാനമുണ്ട്. അവന്റെ സമാധാന ദൗത്യത്തിൽ നാം പങ്കുചേരുമ്പോൾ, ദൈവത്തിന്റെ അനുരഞ്ജനവും നവീകരണവുമാണ് യഥാർത്ഥ സമാധാനം സാധ്യമാക്കുന്നത്.

സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്കു കഴികയില്ലെന്ന് ക്രിസ്തു പറയുന്നു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’’ (വാക്യം 33) എന്നവൻ കൂട്ടിച്ചേർത്തു. നമ്മുടെ പ്രയത്‌നങ്ങൾ പലപ്പോഴും വ്യർത്ഥമാകുമ്പോൾ, നമ്മുടെ സ്‌നേഹവാനായ ദൈവം (വാ. 27) ഈ സംഘർഷഭരിത ലോകത്തിൽ സമാധാനം ഉണ്ടാക്കുന്നു.

ദിവസം 6: ആവശ്യങ്ങളിൽ കൂടെയുള്ള സുഹൃത്ത്

വായിക്കുക: ഇയ്യോബ് 2:1-13

അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു. (വാക്യം 13)

എൻ്റെ പ്രിയ സുഹൃത്തുക്കളുടെ…

ദിവസം 5: തരിശു സ്ഥലങ്ങളിൽ നിന്നുള്ള ജീവിതം

വായിക്കുക: ലൂക്കോസ് 1:1-17

എലിസബത്തിന് ഗർഭം ധരിക്കാൻ കഴിയാത്തതിനാൽ [സെഖര്യാവിനും എലിസബത്തിനും] കുട്ടികളില്ലായിരുന്നു, അവർ ഇരുവരും വളരെ പ്രായമുള്ളവരായിരുന്നു (വാക്യം 7).

ഒരു കുഞ്ഞ് ജനിക്കാൻ പാടുപെടുന്ന നിരവധി സുഹൃത്തുക്കൾ…

ദിവസം 4: ശാശ്വത സ്നേഹം

വായിക്കുക: യിരെമ്യാവ് 31:1-14

നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു (v.3).

ഭാര്യയെയും നിരവധി കുട്ടികളെയും ഉപേക്ഷിച്ചുകൊണ്ട് ഒരു സുഹൃത്ത് അപ്രതീക്ഷിതമായി മരിച്ചു. അദ്ദേഹത്തിൻ്റെ മരണശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷം…